ഒരച്ഛൻ മകൻ പ്രായപൂർത്തി ആവുന്നത് കണ്ടാൽ എന്താണവനോട് പറയേണ്ടത് ?
ജീവിതം കഠിനമാണെന്ന്; ഉരുക്കായി മാറാൻ; പാറയാവാൻ പറയണം.
അത് ചിലപ്പോൾ അവനെ വരും കൊടുംകാറ്റുകൾക്ക് പ്രാപ്തനാക്കും.
അവനെ മുഷിപ്പിക്കുന്ന വിരസതകളിൽ നിന്ന് രക്ഷിക്കും.
അപ്രതീക്ഷിതമായ വഞ്ചനകളിൽ വഴികാട്ടിയാകും.
തളർന്ന നിമിഷങ്ങളിൽ ഉറപ്പ് കൊടുക്കും.
ജീവിതം ഒരു മൃദുവായ നെയ്‌ത്തുയന്ത്രമാണെന്നും പറയുക.
സൌമ്യമാകുക; വിനീതനാകുക
ഇതും അവന് ഗുണം ചെയ്യും…
ചാട്ടവാർ തോൽക്കുന്നിടത്ത് ദുഷ്ടന്മാരും ശാന്തമാകും
മുകളിലേക്ക് വളരുന്ന ദുര്‍ബലമായ ഒരു പൂവ് പോലും
ചിലപ്പോൾ പാറകളെ ഉടച്ച് രണ്ടാക്കും
ദൃഢമായ തിരുമാനങ്ങൾ എന്നും ഗണ്യമാണ്;
അതു പോലെ ആഗ്രഹങ്ങളും
ശ്രേഷ്ടമായ മൃദുലമായ ആവശ്യങ്ങൾ
ശ്രേഷ്ടമായ ആവശ്യങ്ങളില്ലാതെ ഒന്നും കൈവരില്ല
അവനോട് പറയണം
കൂടുതൽ പണം മനുഷ്യരെ കൊന്നിട്ടുണ്ടെന്ന്.
അവരെ ശവമടക്കുന്നതിന് വർഷങ്ങൾ മുൻപ് തന്നെ ജീവനില്ലാത്തവരാക്കിയിരുന്നെന്ന്.
ചില്ലറ ആവശ്യങ്ങൾക്ക് അപ്പുറമുള്ള ധനലാഭത്തിനുവേണ്ടിയുള്ള തിരച്ചിൽ
പല നല്ല മനുഷ്യരുടെയും തലതിരിച്ചിട്ടുണ്ടെന്ന്.
ചിലപ്പോൾ ഉണങ്ങി ഉപയോഗശൂന്യമായ പുഴുക്കളെ പോലെ.
അവനോട് പറയുക സമയം കളയാനുള്ള വസ്തുവാണെന്ന്
അവനോട് പറയുക ഇടയ്കിടക്കൊക്കെ വിഡ്‌ഢിയാവാമെന്ന്.
ഒരിക്കലും വിഡ്‌ഢിയാകുന്നതിൽ ലജ്ജിക്കേണ്ടതില്ലെന്ന്.
എങ്കിലും വിഡ്ഢിത്തത്തിൽ നിന്നും എന്തെങ്കിലുമൊക്കെ പഠിക്കണമെന്ന്.
ആ വിലകുറഞ്ഞ വിഡ്ഢിത്തങ്ങൾ ആവർത്തിക്കില്ലെന്നും വിശ്വസിക്കണം.
അങ്ങിനെ വിഡ്‌ഢികൾ നിറഞ്ഞു നിൽക്കുന്ന ഒരു ലോകത്ത്
ഒരു അഗാധമായ അറിവോടുകൂടി ചെന്നെത്തണമെന്ന്.
അവനോട് പറയുക കൂടെക്കൂടെ ഒറ്റക്കിരുന്ന് അവനിലേക്ക് എത്തിച്ചെരണമെന്ന്.
എല്ലാത്തിനുമുപരി കള്ളം പറയാതിരിക്കാൻ പറയുക.
അവനോട് തന്നെ അവനെ കുറിച്ചുള്ള കള്ളങ്ങൾ പറയാതിരിക്കുക.
മറ്റുള്ളവർക്കെതിരെ ഉപയോഗിക്കുന്ന കള്ളങ്ങൾ എത്ര തന്നെ നിര്‍ദ്ദോഷവും
സംരക്ഷണം നല്‍കുന്നവയായാലും പറയാതിരിക്കുക.
അവനോട് പറയുക
അവൻ ശക്തനാണെങ്കിൽ അവന്റെ ഏകാന്തത സര്‍ഗ്ഗശക്തിയുള്ളതാണെന്ന്,
അവസാന തിരുമാനങ്ങൾ നിശബ്ദമായ മുറികളിലാണ് സംഭാവിക്കാറുള്ളെതെന്ന്,
അവനോട് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാകാൻ പറയണം.
വ്യത്യസ്തമാകുക എന്നത് എളുപ്പവും അവന്റെ പ്രകൃതിയുടെ ഭാഗവുമാണെങ്കിൽ,
അവന് ഗഹനമായ പ്രചോദനങ്ങൾ അന്വേഷിച്ചുള്ള അലസമായ ദിനങ്ങൾ ഉണ്ടാവട്ടെ.
ജനിച്ച പ്രക്രുതിയന്വേഷിച്ച് അവൻ ആഴത്തിൽ പോകട്ടെ.
എന്നാൽ ചിലപ്പോൾ മനസ്സിലായേക്കും ഷേക്ക്സ്പിയറിനെ,
റൈറ്റ് സഹോദരന്മാരെ, ലൂയി പാസ്റ്ററിനെ, പാവ്ളോവിനെ
മൈക്കിൾ ഫാരടെയും സ്വതന്ത്രമായ ഭാവനകളെയും.
മാറ്റം ചെറുക്കുന്ന ഒരു ലോകത്തിനെ മാറ്റിയെടുക്കാൻ
അവന്റെതെന്നറിയുന്ന ജോലി ചെയ്യാൻ
അവൻ എന്നും ഒറ്റക്കായിരിക്കുമെന്ന് അവനോട് പറയണം.
കാർൾ സാൻഡ്ബർഗ്
(വിവർത്തനം – മർത്ത്യൻ)
Categories: Malayalam translation
Hi Vinod,
Well written, congrats.
I am not a fan of poetry and never read Carl Sandburg before. After reading your translation, searched and read the original. May be I am a biased Malayaali, I still prefer your translation to the original !
Well done again! Keep writing, as it will open new windows of literature and literary figures to many others like me.
Best regards,
Shaji
LikeLike